ഭക്ഷ‍്യസുരക്ഷ വകുപ്പ് ചന്തക്കുന്ന് മത്സ‍്യമാർക്കറ്റിൽ

പരിശോധന നടത്തുന്നു

ചന്തക്കുന്ന് മാർക്കറ്റിൽ നിന്ന് ഉപയോഗയോഗ‍്യമല്ലാത്ത 13 കിലോ മത്സ‍്യം പിടിച്ചെടുത്തു

നിലമ്പൂർ: നിലമ്പൂർ, ചന്തക്കുന്ന് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, തട്ടുകടകൾ, മത്സ്യമാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഉപയോഗയോഗ‍്യമല്ലാത്ത മത്സ‍്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ചന്തക്കുന്ന് മാർക്കറ്റിലെ രണ്ട് കടകളിൽനിന്ന് 13 കിലോ ഉപയോഗശൂന‍്യമായ മത്സ‍്യമാണ് പിടിച്ചെടുത്തത്. ഓപറേഷൻ മത്സ്യയുടെ ഭാഗമായാണ് വിപണനശാലകളിൽ പരിശോധന നടത്തുന്നത്.

മൊബൈൽ ലാബിന്‍റെ സഹായത്തോടെയാണ് പരിശോധന. ട്രോളിങ് നിരോധനത്തെത്തുടർന്ന് മത്സ‍്യലഭ്യത വളരെ കുറഞ്ഞിരുന്നു. കൃത്യമായ അളവിൽ ഐസ് ഇടാതെയും മത്സ‍്യം സൂക്ഷിക്കുന്നുണ്ട്. വിവിധ ഭക്ഷണശാലകളിൽ ഉപയോഗിച്ച എണ്ണയും പരിശോധനക്കെടുത്തു.

നിലമ്പൂർ ഭക്ഷ്യസുരക്ഷ ഓഫിസർ കെ.ടി. അനീസ് റഹ്മാൻ, ഭക്ഷ്യസുരക്ഷ വകുപ്പ് ജീവനക്കാരി പി. പ്രജുൽ, മൊബൈൽ ലാബ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധന തുടരുമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ പി. ബൈജു ജോസഫ് അറിയിച്ചു.

Tags:    
News Summary - 13 kg of unusable fish seized from Chanthakunn market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.