കൂത്തുപറമ്പ്: ക്വാറൻറീനിലായിരുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള 14 പേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റിവ്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ള 14 പേരുടെ പരിശോധനാഫലമാണ് നെഗറ്റിവായത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭ, രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മൂന്ന് മെംബർമാർ, കണ്ണവം പൊലീസ് സ്റ്റേഷനിലെ ഏതാനും ഉദ്യോഗസ്ഥർ, കെ.എസ്.ഐ.ഡി.സി ജീവനക്കാർ എന്നിവരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. വലിയ വെളിച്ചം സി.ഐ.എസ്.എഫ് ബാരക്കിലെ ഉദ്യോഗസ്ഥരുമായുള്ള സമ്പർക്കമാണ് പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കിയത്. ചെറുവാഞ്ചേരി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ബാരക്കിൽ ഏർപ്പെടുത്തേണ്ട സുരക്ഷാനടപടികളെപ്പറ്റി ആലോചിക്കുന്നതിന് പഞ്ചായത്ത് ഓഫിസിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുത്ത സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു പ്രസിഡൻറ് ഉൾപ്പെടെയുള്ളവരുടെ ക്വാറൻറീൻ. ഇതിനിടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തൊടീക്കളം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ഉപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും ക്വാറൻറീനിലായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ പരിശോധനാഫലവും കഴിഞ്ഞ ദിവസം നെഗറ്റിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ നിലനിന്നിരുന്ന ആശങ്കക്ക് ഒരുപരിധിവരെ പരിഹാരമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.