ഹജ്ജ് പുറപ്പെടൽ കേന്ദ്രം: ടെൻഡർ ക്ഷണിച്ചു

കേരളത്തിന്‍റേത് കൊച്ചി കരിപ്പൂർ: ഈ വർഷത്തെ ഹജ്ജ് സർവിസ് നടത്തുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാന കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ഇന്ത്യയിലെയും സൗദിയിലെയും കമ്പനികൾക്കാണ് അവസരം. ഇക്കുറി കേരളത്തിൽ നിന്നുള്ള ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി ഉൾപ്പെടുത്തിയിരിക്കുന്നത് കൊച്ചിയെയാണ്. കോവിഡ് പശ്ചാത്തലത്തിൽ പുറപ്പെടൽ കേന്ദ്രം 10 എണ്ണമായി കുറച്ചു. മുമ്പ് 21 എണ്ണമായിരുന്നു. ബംഗളൂരു, ഡൽഹി, ഗുവാഹതി, ലഖ്നോ, ശ്രീനഗർ, അഹ്മദാബാദ്, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളാണ് മറ്റു കേന്ദ്രങ്ങൾ. രണ്ട് ഘട്ടങ്ങളിലായാണ് ഹജ്ജ് സർവിസ്. മേയ് 31 മുതൽ ജൂൺ 16 വരെയുള്ള ഒന്നാംഘട്ടത്തിലാണ് കൊച്ചി ഉൾപ്പെട്ടിരിക്കുന്നത്. മടക്കയാത്ര ജൂലൈ 14 മുതൽ ആഗസ്റ്റ് 13 വരെയും. കൊച്ചിയിൽനിന്ന് മദീനയിലേക്കാണ് തീർഥാടകർ യാത്ര തിരിക്കുക. മടക്കയാത്ര ജിദ്ദയിൽനിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. 7800ഓളം തീർഥാടകരെയാണ് കൊച്ചിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി തീർഥാടകരും കേരളത്തിൽനിന്നാണ് യാത്ര പുറപ്പെടുക. കൊച്ചിയിൽനിന്ന് ബി 747 -400, ബി 777 -300 ഇ.ആർ തുടങ്ങിയ വിമാനം ഉപയോഗിച്ച് സർവിസ് നടത്തുന്നതിനാണ് ടെൻഡർ ക്ഷണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.