മൊബൈൽ ഫോണുമായി മുങ്ങിയ സംഭവം; ദമ്പതികൾ പിടിയിൽ

കൽപ്പകഞ്ചേരി: വളവന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മൊബൈൽ ഫോണുമായി മുങ്ങിയ ദമ്പതികൾ പിടിയിൽ. കൽപ്പകഞ്ചേരി കാവുംപടിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മണ്ണാർക്കാട് സ്വദേശി നാലകത്ത് ബാദുഷ (27), ഭാര്യ വയനാട് സ്വദേശി അത്തോളി ഹസ്ന (25) എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് ഇൻസ്പെക് ടർ പി.കെ. ദാസും സംഘവും പിടികൂടിയത്. കഴിഞ്ഞ മാർച്ച് എട്ടിനാണ് സംഭവം. ഫോണിൽ വിളിക്കാൻ കാശില്ലെന്നും അത്യാവശ്യമായി ഫോൺ ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞുവന്ന യുവതി ആശുപത്രിലെ ജീവനക്കാരിയുടെ ഫോൺ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഫോൺ വാങ്ങി സംസാരിച്ചുകൊണ്ടിരുന്ന യുവതി ജീവനക്കാരിയുടെ കൺവെട്ടിച്ച് ഫോണുമായി മുങ്ങി. തുടർന്ന് യുവതി കൽപകഞ്ചേരി പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.