തൃശൂർ: പാലക്കാട് ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച് വടക്കാഞ്ചേരി അകമലയിൽ വനം വകുപ്പിന്‍റെ പരിചരണത്തിലിരിക്കെ പുലിക്കുഞ്ഞിന്‍റെ മരണത്തിനിടയാക്കിയത് അൾസറും വൻകുടൽ അവസാനിക്കുന്ന ഭാഗത്തെ ഉണങ്ങാത്ത വൃണത്തിലെ രക്തസ്രാവവും അണുബാധയുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ജഡം ദഹിപ്പിച്ചു. മധ്യമേഖല സെൻട്രൽ ചീഫ് കൺസർവേറ്റർ അനൂപിന്‍റെ നിർദേശ പ്രകാരം തൃശൂർ മൃഗശാല സർജൻ ഡോ. വി.ടി. ധന്യ, മണ്ണുത്തി വെറ്ററിനറി സർജൻ ഡോ. ബി. ധനുഷ് കൃഷ്ണൻ, അകമലയിലെ വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. തുടർന്ന് ഡി.എഫ്.ഒ സി.ഡി. രാജന്‍റെ നേതൃത്യത്തിൽ ജഡം ദഹിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.