ഇരിക്കൂർ: നാലു വർഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താൻ ലോക്ഡൗൺ മൂലം സാധിക്കുന്നില്ലെന്ന് പൊലീസ്. ഇരിക്കൂറിലെ നിട്ടൂർ മൊയ്തീൻെറ ഭാര്യ മെരടൻ കുഞ്ഞാമിന (67) കൊല്ലപ്പെട്ട കേസിലെ പ്രതികളെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിംലീഗ് ഇരിക്കൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് ഇരിക്കൂർ പൊലീസ് മുഖേന നൽകിയ മറുപടിയിലാണ് ലോക്ഡൗൺ കാരണം പ്രതികളെ മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞുപോകാൻ കഴിയുന്നില്ലെന്ന മറുപടി ലഭിച്ചത്. ഇരിക്കൂർ സിദ്ദീഖ് നഗറിലെ ഷബീന മൻസിലിൽ കുഞ്ഞാമിന കൊല്ലപ്പെട്ടിട്ട് ഏപ്രിൽ 30ന് നാലുവർഷം പൂർത്തിയായിരുന്നു. ഇവരുടെതന്നെ ഉടമസ്ഥതയിലുള്ള വീടിനടുത്തുള്ള ക്വാർട്ടേഴ്സിൽ വാടകക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാനക്കാരാണ് കൊല നടത്തിയതെന്നാണ് പൊലീസിൻെറ കണ്ടെത്തൽ. ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസിൻെറ അന്വേഷണം പൂർണമായി നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.