തളിപ്പറമ്പ്: താലൂക്കിൽ അനർഹ മുൻഗണന, അേന്ത്യാദയ കാർഡുകൾ കണ്ടെത്തുന്നതിന് രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം തളിപ്പറമ്പ് നഗരസഭയിലെ പൂക്കോത്ത് തെരു, കീഴാറ്റൂർ പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി . 15ൽ അധികം വീടുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് അനർഹ മുൻഗണന കാർഡുകളും മൂന്ന് അേന്ത്യാദയ കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി അനർഹ സബ്സിഡി കാർഡുകൾ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. വ്യാജ സത്യവാങ്മൂലം നൽകി അനധികൃതമായി കൈവശപ്പെടുത്തിയ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതുകൂടാതെ ഇവരിൽ നിന്നും പിഴയും ദുരുപയോഗം ചെയ്ത റേഷൻെറ വിപണി വിലയും ഈടാക്കും. േപ്രാസിക്യൂഷൻ നടപടിക്കും വിധേയരാക്കും. ഇൗമാസം 30നകം നേരിട്ട് ഓഫിസിൽ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നവർക്കെതിരെയുള്ള പിഴസംഖ്യയിൽ ഇളവ് അനുവദിക്കും. തളിപ്പറമ്പ് താലൂക്കിലെ നൂറുശതമാനം അനർഹ കാർഡുകളും കണ്ടെത്തി റദ്ദാക്കുന്നതിനും അർഹരായവർക്ക് മുൻഗണന കാർഡുകൾ സമയബന്ധിതമായി നൽകുന്നതിനുമാണ് ദൗത്യസംഘം രൂപവത്കരിച്ചിട്ടുള്ളത്. പരിശോധന വരും ദിവസങ്ങളിലും തുടരും. താലൂക്ക് സെപ്ലെ ഒാഫിസർ ടി.ആർ. സുരേഷിൻെറ നേത്യത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരായ ജെയ്സ് ജോസ്, ജാസ്മിൻ കെ. ആൻറണി, പി.വി. കനകൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.