മലപ്പുറം: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തുന്നത് ഗൗരവമുള്ളതാണെന്നും രണ്ടു രാജ്യങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് യു.ഡി.എഫിൻെറ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. സ്പെഷൽ സെക്രട്ടറിയെയാണ് മാറ്റിനിർത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ള ആളാണ് പ്രതി. കൃത്യമായ രേഖകളില്ലാതെ സ്വപ്ന ഐ.ടി വകുപ്പിൽ ജോലി നേടിയത് എങ്ങനെയെന്നത് ദുരൂഹമാണ്. അതിനാൽ ഓഫിസ് അന്വേഷണ പരിധിയിൽ വരണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ മാറ്റിനിർത്തിയിരുന്നില്ല. എല്ലാത്തരം അന്വേഷണവും നടക്കട്ടെ. സ്വപ്ന ഒളിവിലാണെന്ന് പറയുന്നത് അപമാനമാണെന്നും ഇത്ര ഗൗരവമുള്ള കേസിൽ അവരെ പിടികൂടാത്തത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.