എ പ്ലസ് ഗ്രേഡ് നേടുന്ന ആദ്യ അറബിക് കോളജ് മലപ്പുറം: പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിന് നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്) എ പ്ലസ് ഗ്രേഡ് അംഗീകാരം. യു.ജി.സിക്ക് കീഴിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് പരിശോധിക്കുന്ന 'നാകി'ന്‍റെ എ പ്ലസ് ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ അറബിക് കോളജാണ് മദീനത്തുൽ ഉലൂം. ഉയർന്ന സ്കോറായ സി.ജി.പി.എ 3.36 ആണ് കോളജ് നേടിയത്. നൂതന വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ് റൂം, മികച്ച ഫാക്കൽറ്റി അടക്കമുള്ള മികവുകളാണ് എ പ്ലസ് ഗ്രേഡ് നേടാൻ സഹായിച്ചതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ പറഞ്ഞു. പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങളുടെ വിപുലശേഖരമുള്ള ആധികാരിക ലൈബ്രറി കോളജിന്‍റെ സവിശേഷതയാണ്. 12 വർഷമായി കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിൽ യു.ജി.സി അംഗീകാരമുള്ള പിഎച്ച്.ഡി റിസർച്ച് സെന്‍റർ ഇവിടെയുണ്ട്. അധ്യാപകരിൽ 80 ശതമാനവും പിഎച്ച്.ഡി നേടിയവരാണ്. എട്ട് റിസർച്ച് ഗൈഡുമാരും 25 ഗവേഷക വിദ്യാർഥികളുമുണ്ട്. ഇതുവരെ 14 പേർ ഇവിടെനിന്ന് പിഎച്ച്.ഡി നേടി. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് ഒരു മാസം മുമ്പ് 1947 ജൂലൈയിലാണ് പുളിക്കൽ മദീനത്തുൽ ഉലൂം സ്ഥാപിക്കുന്നത്. കേരളീയ മുസ്ലിം നവോത്ഥാന നായകരിൽ പ്രമുഖനായ മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകനും പണ്ഡിതനുമായ എം.സി.സി അബ്ദുറഹ്മാൻ മൗലവിയാണ് സ്ഥാപകൻ. കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനിയാണ് കോളജ് മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.