അമൃത് രണ്ട് പദ്ധതിപ്രകാരം നഗരസഭക്ക് അനുവദിച്ച 13.5 കോടി രൂപ ചെലവഴിക്കും വളാഞ്ചേരി: നഗരസഭക്ക് അമൃത് രണ്ട് പദ്ധതി പ്രകാരം അനുവദിച്ച 13.5 കോടി രൂപ ഉപയോഗിച്ച് 'കല്യാണ ഒറുവിലെ (കല്യാണ ഉറവ) വെള്ളം സംരക്ഷിച്ച് വളാഞ്ചേരി നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളായ കഞ്ഞിപ്പുര, തോണിക്കൽ, വട്ടപ്പാറ, താണിയപ്പൻ കുന്ന്, കോതോൾ, അമ്പലപ്പറമ്പ് എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് മൈക്രോ പ്രോജക്ട് തയാറാക്കുന്നതിന് നഗരസഭ കൗൺസിലിൽ ഐകകണ്ഠ്യേന അംഗീകാരം നൽകി. പ്രദേശത്തിന്‍റെ സമഗ്ര വികസനത്തിന് ഡി.പി.ആർ തയാറാക്കാൻ കൗൺസിൽ തീരുമാനമെടുത്തു. നഗരസഭയിലെ ഒന്നുമുതൽ മൂന്നുവരെയും 30 മുതൽ 33 വരെയും വാർഡുകളുടെ കുടിവെള്ളത്തിന് പരിഹാരമാകുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർമാരായ ഇ.പി. അച്യുതൻ, കെ.കെ. ഫൈസൽ തങ്ങൾ, സദാനന്ദൻ കോട്ടീരി, വീരാൻകുട്ടി, സെക്രട്ടറി ഇൻ ചാർജ് അഷ്‌റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.