കാലിക്കറ്റിലെ ബി.ബി.എ അധ്യാപക നിയമനം: യോഗ്യത പുനഃപരിശോധിക്കാൻ നിർദേശം

നിരവധി പേർക്ക് തൊഴിലവസരം ലഭിക്കും മലപ്പുറം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള എയ്ഡഡ് കോളജുകളിലെ ബി.ബി.എ കോഴ്സുകളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യത പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ. നിലവിൽ സർവകലാശാല സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. 2013ലെ നിർദേശ പ്രകാരം കാലിക്കറ്റിൽ ബി.ബി.എ അധ്യാപനത്തിന് 60:40 റൂൾ പ്രകാരമായിരുന്നു നിയമനം. ഇതിന്‍റെ അടിസ്ഥാനത്തിൽ എയ്ഡഡ് ബി.ബി.എയിൽ അധ്യാപനം നടത്തിയിരുന്നത് എം.കോം അധ്യാപകരായിരുന്നു. ഈ വിഷയം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പരിശോധിച്ചിരുന്നു. കോമേഴ്സും എം.ബി.എയും തുല്യമല്ലെന്നും സർവകലാശാല നിശ്ചയിച്ച അനുപാതം ശരിയല്ലെന്നും കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യോഗ്യത പുനഃപരിശോധിക്കാൻ നിർദേശിച്ചത്. പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 2013 നു ശേഷം ബി.ബി.എ കോഴ്സിൽ നിയമിതരായ എം.കോം അധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടേക്കും. ഇവർക്ക് പകരം പുതിയ മാനദണ്ഡപ്രകാരം നിരവധി പേർക്ക് പുതുതായി തൊഴിൽ ലഭിക്കും. മറ്റ് സർവകശാലകളിലും സർക്കാർ കോളജുകളിലും ബി.ബി.എയിൽ അധ്യാപനം നടത്തുന്നത് എം.ബി.എ യോഗ്യതയുള്ള അധ്യാപകരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.