രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തത് ജനശ്രദ്ധ തിരിക്കാൻ -വി. മുരളീധരൻ

എടപ്പാൾ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവം ബി.ജെ.പിയെ ലക്ഷ്യംവെച്ചുള്ളതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എടപ്പാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവിഭാഗത്തിൽനിന്നുള്ള വനിത രാഷ്ട്രപതി സ്ഥാനാർഥിയാകുന്നത് വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്ക് വലിയ സ്വാധീനമുണ്ടാക്കും. ഈ അനുകൂല സാഹചര്യം ഇല്ലാതാക്കാനും മുഖ്യമന്ത്രിക്ക്‌ എതിരെയുള്ള സ്വർണക്കടത്ത് കേസിൽനിന്ന് ശ്രദ്ധ തിരിക്കാനും എസ്.എഫ്.ഐയെ മുന്നിൽ നിർത്തി സി.പി.എം നടത്തിയ ആസൂത്രണ ശ്രമമാണിതെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.