മേലാറ്റൂർ: എടപ്പറ്റ പെഴുന്തറ പുളിയന്തോട് ചിറയുടെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി. നാല് മീറ്റർ ഉയരത്തിലും 43 മീറ്റർ നീളത്തിലുമാണ് സംരക്ഷണഭിത്തി നിർമിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ 33 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂർത്തിയാക്കിയത്. കഴിഞ്ഞ പ്രളയത്തിൽ ഈ ഭാഗത്ത് കേടുപാട് സംഭവിച്ചിരുന്നു. ഇതേതുടർന്നാണ് മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റിന്റെ കീഴിൽ പ്രളയ പുനർനിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്. നിലവിൽ പ്രവൃത്തി നടക്കുന്നതിന്‍റെ എതിർവശത്തായി രണ്ട് വർഷം മുമ്പ് 13 ലക്ഷം രൂപ ചെലവിൽ സംരക്ഷണഭിത്തി നിർമിച്ചിരുന്നു. എടപ്പറ്റ-മേലാറ്റൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്ത് പെഴുന്തറ, കിഴക്കുംപാടം നിവാസികൾ ഏറെ ആശ്രയിക്കുന്നതാണ് ഈ ചിറ. പടം mc mltr 1 chira എടപ്പറ്റ പഞ്ചായത്ത് പെഴുന്തറ പുളിയന്തോട് ചിറയുടെ ഭാഗത്ത് നിർമിച്ച സംരക്ഷണഭിത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.