ഏലംകുളം: സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഏലംകുളത്തെ ഇ.എം.എസ് സ്മാരക സമുച്ചയവും അദ്ദേഹത്തിന്‍റെ ജന്മഗൃഹമായ ഏലംകുളം മനയും സന്ദർശിച്ചു. പി.ബി അംഗം എ. വിജയരാഘവനൊപ്പമാണ് ഇവിടം സന്ദർശിച്ചത്. പുത്തനത്താണിയിൽ നടക്കുന്ന 'ഇ.എം.എസിന്‍റെ ലോകം' ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എ.വി. രമേശൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. ശ്യാംപ്രസാദ്, ഏരിയ സെക്രട്ടറി ഇ. രാജേഷ്, ലോക്കൽ സെക്രട്ടറി പി. അജിത്ത് കുമാർ, എൻ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് പ്രകാശ് കാരാട്ടിനെ സ്വീകരിച്ചു. 2009 ജൂൺ 13ന് ഇ.എം.എസ് സ്മാരകസമുച്ചയത്തിന്‍റെ ശിലാസ്ഥാപനം പ്രകാശ് കാരാട്ടായിരുന്നു നിർവഹിച്ചത്. 2015ൽ ഇവിടെ നടന്ന 'ഇ.എം.എസിന്‍റെ ലോകം' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തതും പ്രകാശ് കാരാട്ടായിരുന്നു. സ്മാരക സമുച്ചയത്തിന്‍റെ നിർമാണം പൂർത്തീകരിച്ചശേഷം ആദ്യമായാണ് ഇവിടം സന്ദർശിക്കുന്നത്. കമ്യൂണിസ്റ്റ് ആചാര്യന്‍റെ ജന്മഗൃഹത്തിൽ സഹോദരപുത്രൻ ഇ.എം. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, സഹോദരപുത്രൻ യദു എന്നിവരുമായി പ്രകാശ് കാരാട്ട് സംസാരിച്ചു. MCPML: Prakash Karat Sandarshichu. (പടം : സി.പി.എം മുൻ അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ട് ഏലംകുളത്ത് ഇ.എം.എസിന്‍റെ ജന്മഗൃഹം സന്ദർശിക്കാനെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.