പ്രചാരണം തെറ്റെന്ന് കൗൺസിലർമാർ ഒല്ലൂര്‍: നടത്തറ-പൂച്ചിന്നിപ്പാടം റോഡില്‍ മേല്‍പാലം നിർമിക്കുന്നതിന് ഒരുവിഭാഗം ജനങ്ങള്‍ എതിരാണെന്ന വാര്‍ത്ത തെറ്റാണെന്ന് കൗണ്‍സിലർമാരായ സി.പി. പോളിയും കരോളിന്‍ ജെറീഷും പറഞ്ഞു. തെക്കാട്ടുശ്ശേരി ഡിവിഷനില്‍ ഉള്‍പ്പെടുന്ന റെയില്‍വേ ഗേറ്റ് നില്‍ക്കുന്ന സ്ഥലത്ത് മേല്‍പാലം വന്നാല്‍ മാത്രമാണ് നടത്തറ-പൂച്ചിന്നിപ്പാടം ലിങ്ക് റോഡ് പൂർണമാകൂ. ഈ റോഡിന്റെ നവീകരണത്തിന് ഒരു കോടിയിലധികം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. കൂടാതെ, ഒല്ലൂരിന്റെ വ്യവസായ വളര്‍ച്ചക്കും ഈ മേൽപാലം അനിവാര്യമാണ്. തൃശൂരിന്റെ ഉപ റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്താന്‍ വേണ്ട സാഹചര്യമാണ് ഇവിടെ വരേണ്ടത്. ഈ ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മേല്‍പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ നിർമിക്കാൻ വേണ്ട നടപടികളും പൂർത്തീകരിക്കുനു. ഈ സാഹചര്യത്തില്‍ പ്രാദേശികമായി ജനം മേല്‍പാലത്തിനെതിരാണെന്ന വാര്‍ത്ത പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കൗണ്‍സിലര്‍ സി.പി. പോളി പറഞ്ഞു. എടക്കുന്നി 29ാം ഡിവിഷന്‍ കൗണ്‍സിലര്‍ കരോളിന്‍ ജെറീഷും പ്രചാരണത്തെ ശക്തമായി അപലപിച്ചു. മേല്‍പാലം നാടിന്റെ ആവശ്യമാണെന്നും ഇതിനെതിരെ പ്രാദേശിക എതിര്‍പ്പുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.