പുലാമന്തോൾ: നിശ്ചയദാർഢ്യത്താൽ തീഷ്ണമായ പരീക്ഷണങ്ങളെ അതിജയിച്ച പുലാമന്തോൾ കുരുവമ്പലം സ്വദേശി പറമ്പിൽ പീടിയക്കൽ അബ്ദുല്ലത്തീഫ് (38) ഹജ്ജെന്ന സ്വപ്നവുമായി പുണ്യഭൂമിയിലെത്തി. ഞായറാഴ്ച വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ലത്തീഫ് രാത്രിയോടെ മദീനയിലെത്തി. അഞ്ചാം വയസ്സിലാണ് ഇദ്ദേഹത്തിന് അസുഖം മൂലം വലതുകാൽ പൂർണമായി നഷ്ടമായത്. എന്നാൽ, ഉറച്ച നിശ്ചയദാർഢ്യവും മനോധൈര്യവും കൊണ്ടും ജീവിതവഴികൾ തരണം ചെയ്തു. കുരുവമ്പലത്ത് പ്രവർത്തിക്കുന്ന പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയിലെ താൽക്കാലിക ജീവനക്കാരനാണ് ലത്തീഫ്. വേതനത്തിൽനിന്നും ദൈനംദിന ചെലവുകൾ കഴിച്ച് ഒരുമിച്ചുകൂട്ടിയ സംഖ്യയും സഹോദരന്മാരുടെ സഹായവും കൊണ്ടുാണ് ഹജ്ജിന് പണം കണ്ടെത്തിയത്. ശാരീരിക പ്രയാസങ്ങൾ ഉണ്ടെങ്കിലും തനിച്ചുള്ള യാത്രയിൽ സഹായത്തിനുള്ള വഴികൾ തന്‍റെ നാഥൻ കാണിച്ചുതരുമെന്ന ആത്മ വിശ്വാസത്തിലാണ് ലത്തീഫ്. നാട്ടിലെ സാമൂഹിക, സാംസ്കാരിക, സേവന രംഗത്ത് സജീവ സാന്നിധ്യമാണ് ലത്തീഫ്. കാർഷിക രംഗത്തും മികവുതെളിയിച്ച ഇദ്ദേഹം നല്ലൊരു മൃഗപരിപാലകൻ കൂടിയാണ്. ഭിന്നശേഷിക്കാരനാണെങ്കിലും നാട്ടിലെ എല്ലാ രംഗത്തും ഓടിയെത്തുന്ന ലത്തീഫ് നാട്ടുകാരുടെ ഇഷ്ട മുഖവുമാണ്. പുലാമന്തോൾ മുൻ ഗ്രാമപഞ്ചായത്ത് അംഗം പരേതനായ പറമ്പിൽ പീടികക്കൽ രായിൻ ഹാജി, കൊളത്തൂർ സ്വദേശി പാത്തുമ്മു എന്നിവരാണ് മാതാപിതാക്കൾ. JNPML: Hajenna Swapnam. (പടം : നെടുമ്പാശ്ശേരി ഹജ്ജ് ഹൗസിലെത്തിയ അബ്ദുല്ലത്തീഫ് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, പി.ടി.എ റഹീം എം.എൽ.എ എന്നിവർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.