ഉടുമ്പ് ഇറച്ചി സൂക്ഷിച്ച കേസിൽ തടവും പിഴയും

മഞ്ചേരി: അകമ്പാടം എടക്കാട് റിസർവ് വനത്തിൽ ഉടുമ്പിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. നരിപ്പറമ്പ് എരഞ്ഞിമങ്ങാട് എളവണ്ണ പ്രദീപിനെയാണ് (കുഞ്ഞാൻ -36) ഫോറസ്റ്റ് മജിസ്ട്രേറ്റ് സിതാര ഷംസുദ്ദീൻ ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. അകമ്പാടം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ചാർജ് ചെയ്ത കേസിലാണിത്. 2013 ആഗസ്റ്റ് 16നായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.