പാലക്കാട്: ആർ.എസ്.എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അഗ്നിരക്ഷാ ഓഫിസർ കൊടുവായൂർ നവക്കോട് എം.ഇ.ബി മൻസിലിൽ ബി. ജിഷാദിനെ ചൊവ്വാഴ്ച അന്വേഷകസംഘം കസ്റ്റഡിയിൽ വാങ്ങി. കോങ്ങാട് അഗ്നിരക്ഷാ നിലയത്തിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ജിഷാദ് ജോലി വിന്യാസത്തിന്‍റെ ഭാഗമായി അടുത്തിടെയാണ് കോങ്ങാട് സ്റ്റേഷനിൽ എത്തിയത്. കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഉമ്മറിനെ അന്വേഷകസംഘം പട്ടാമ്പിയിലെത്തിച്ച് തെളിവെടുത്തു. ഇയാളുപയോഗിച്ച ബൈക്കും ഉപേക്ഷിച്ച വസ്ത്രങ്ങളും കണ്ടെത്തി. ഉമ്മറിന്‍റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. ആയുധങ്ങൾ കടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ ഞായറാഴ്ച പട്ടാമ്പിയിൽ നിന്ന് കണ്ടെത്തിയിരുന്നു. കാറുടമ നാസറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ 23 പേരാണ് അറസ്റ്റിലായത്. PKG BIN01 ശ്രീനിവാസൻ കൊലപാതകത്തിൽ പ്രതിയായ ഉമ്മറിനെ പട്ടാമ്പിയിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.