വള്ളിക്കുന്ന്: കോവിഡ് കാരണം നിർത്തിവെച്ച ഹ്രസ്വദൂര സർവിസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ ഉടൻ പുനഃസ്ഥാപിച്ച് കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മാനേജർക്ക് ഡോ. എം.പി. അബ്ദുസ്സമ്മദ് സമദാനി കത്തയച്ചു. മലബാർ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥർ, മറ്റുതൊഴിലാളികൾ ഉൾപ്പെടെയുള്ള ജനം ആശ്രയിച്ചിരുന്ന കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടിലെ കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചർ, കോഴിക്കോട്-തൃശൂര്‍ പാസഞ്ചർ, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചർ ഉൾപ്പെടെ ആറ് പാസഞ്ചർ ട്രെയിൻ എത്രയും പെട്ടെന്ന് പുനഃസ്ഥാപിച്ചു ജനം നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു. പതിനഞ്ചിലധികം ബോഗികളുമായി സർവിസ് നടത്തിയിരുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍-കണ്ണൂർ ട്രെയിൻ ഒമ്പത് ബോഗിയുള്ള മെമുവാക്കി മാറ്റിയതും വലിയ പ്രയാസങ്ങളാണ് യാത്രക്കാർക്ക് ഉണ്ടാക്കുന്നത്. കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയിലെയും നിലമ്പൂർ-ഷൊർണൂർ പാതയിലെയും വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തുന്നതിന് ഏപ്രിലിൽ പാലക്കാട് ഡിവിഷനൽ മാനേജറുമായും സമദാനി ടെലിഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, പ്രശ്നപരിഹാരം നീളുകയാണെന്നും സമദാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.