കഞ്ചാവ് കടത്ത് കേസിൽ ലോറിഡ്രൈവർക്ക് 13 വർഷം തടവ്

വടകര : 2020 നവംബർ മൂന്നിന് ദേശീയപാത ബൈപാസിൽ പന്തീരാങ്കാവിൽ ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിൽ ലോറി ഡ്രൈവർ മലപ്പുറം ജില്ലയിലെ തിരൂർ ഓഴൂർ സ്വദേശിയായ മങ്ങാട്ടുവീട്ടിൽ പ്രദീപ് കുമാറിനെ (43) 13 വർഷം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വടകര നാർകോട്ടിക് കോടതി ശിക്ഷിച്ചു. ഒഡിഷയിൽനിന്ന് ചരക്കുലോറിയിൽ കയറ്റിക്കൊണ്ടുവന്ന 124 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ലോറിഡ്രൈവറും അന്നുതന്നെ പൊലീസ് പിടിയിലായിരുന്നു.

വടകര എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഈ കേസ്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ആയിരുന്ന സുജിത്ത് ദാസിന്റെ നിർദേശപ്രകാരം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എം.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Lorry driver jailed for 13 years for cannabis smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.