പിടിച്ചുപറിക്കേസിൽ അറസ്റ്റിലായവർ

വ്യാപാരിയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചവർ അറസ്റ്റിൽ

കോഴിക്കോട്: സിറ്റി പൊലീസ് മേധാവി ഒാഫിസിനടുത്തുനിന്ന് വ്യാപാരിയുടെ വിലകൂടിയ മൊബൈൽ ഫോൺ പിടിച്ചുപറിച്ച് കടന്നുകളഞ്ഞ രണ്ടുപേർ അറസ്റ്റിൽ. മുഖദാർ സ്വദേശിയുടെ ഫോൺ കവർന്ന മീഞ്ചന്ത വലിയതൊടിപറമ്പ് അബ്ദുൽ ആസിഫ് (35), കല്ലായ് തിരുത്തിവളപ്പിൽ ബൈനു ടി. ബാലകൃഷ്ണൻ (39) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

കടയടച്ച് ടൗണിലെത്തിയ വ്യാപാരി മാനാഞ്ചിറ സ്ക്വയറിലെ ദീപാലങ്കാരം മൊബൈൽ കാമറയിൽ പകർത്തവേ പിന്നിൽനിന്ന് ആക്രോശവുമായി ഇരുവരും ഓടിയെത്തുകയായിരുന്നു. ഭയന്ന വ്യാപാരി ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം സ്കൂട്ടറിൽ പ്രതികൾ വ്യാപാരിയെ പിന്തുടർന്നു.

രക്ഷപ്പെടാനായി കമീഷണർ ഓഫിസ് വളപ്പിലേക്ക് വാഹനം ഓടിച്ചുകയറ്റവേയാണ് പ്രതികൾ െഎഫോൺ പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്.കവർന്ന ഫോൺ പ്രതികളിലൊരാളുടെ ഭാര്യതന്നെയാണ് സ്‌റ്റേഷനിൽ ഹാജരാക്കിയത്. വ്യാപാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.