??????? ??????????? ?????? ??????? ?????? ????????????? ????????

58കാരനെ കാണാതായി വാണിമേൽ പുഴയിൽ തിരച്ചിൽ

വാണിമേൽ: വിലങ്ങാട് കമ്പിളിപ്പാറയിലെ വീട്ടിൽനിന്ന് കാണാതായ 58കാരനെ കണ്ടെത്താൻ വാണിമേൽ പുഴയിൽ തിരിച്ചിൽ. വ്യാഴാഴ്ച വൈകീട്ടും കണ്ടെത്താൻ സാധിച്ചിച്ചില്ല. നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും വിവിധ ഭാഗങ്ങളിലാണ്  വ്യാപക തിരച്ചിൽ നടത്തിയത്.


കമ്പിളിപ്പാറ സ്വദേശി കരുവാങ്കണ്ടി കുമാരനെയാണ് ബുധനാഴ്ച വൈകീട്ട് ആറരയോടെ കാണാതായത്. വീട്ടിനടുത്ത തോട് കടന്ന് അയൽവീട്ടിലേക്ക് പോയത് കണ്ടവരുണ്ട്. രാത്രി ബന്ധുക്കളും നാട്ടുകാരും വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ ചേലക്കാടുനിന്ന് എത്തിയ അഗ്നിശമനസേന സ്റ്റേഷൻ ഓഫിസർ ബാസിത്തിെൻറ നേതൃത്വത്തിൽ തോടുകളും പരിസരത്തും പരിശോധന നടത്തി.

 വൈകീേട്ടാടെ തിരച്ചിൽ നിർത്തിവെക്കുകയിരുന്നു. വൈകീട്ട് ആറിന് കോടിയൂറ ഭാഗത്തെ പുഴയിൽ മൃതദേഹം ഒഴുകുന്നതായുളള വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം അവിടെയും തിരച്ചിൽ നടത്തി.

Tags:    
News Summary - searching at vanimel river-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.