കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് കോർപറേഷനിൽ കർശന നിയന്ത്രണം

കോഴിക്കോട്:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിേക്കാട് കോർപറേഷൻ പരിധിയിൽ ലോക്ഡൗൺ ഇളവുകകൾ വെട്ടിച്ചുരുക്കി നിയന്ത്രണം കർശനമാക്കി ജില്ല കലക്ടർ ഉത്തരവിറക്കി. പൊതുപരിപാടിയിൽ അഞ്ചുപേരിൽ കൂടാൻ പാടില്ല. 14 ദിവസത്തേക്കാണ് നിയന്ത്രണം.  

വിവാഹ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകു. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കാകും അനുമതി. പെങ്കടുക്കുന്നവരുെട വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. കണ്ടെയിൻമെൻറ് സോൺ പരിധിയിൽ നിന്ന് പുറത്തുപോവുന്നത് കർശനമായി തടയും.

ആരാധനാലയങ്ങളിൽ 50 പേർക്ക് മാത്രമാകും പ്രവേശനം. ജിം, ഫുട്ബാൾ ടർഫ്, സ്വിമ്മിങ് പൂൾ, ഓഡിറ്റോറിയം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ തുറക്കാൻ പാടില്ല.

മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, തുറമുഖങ്ങൾ എന്നിവ നിയന്ത്രിത മേഖലകളാക്കി. ആറടി സാമൂഹിക അകലം കർശനമാക്കി. ആളുകൾ കുടുതൽ എത്തുന്ന ഇടങ്ങളിൽ മുതിർന്ന പൊലീസ് ഒാഫിസർമാരും ക്യുക്ക് െറസ്പോൺസ് ടീമും ഉണ്ടാവും. കോവിഡ് പ്രോേട്ടാകോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.