മൂസ

ഉരുവച്ചാൽ: ശിവപുരം കരക്കറയിൽ സബൂറ മൻസിൽ വല്ലത്ത് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ്, ശിഹാബ്, സഫൂറ. മരുമക്കൾ: മജീദ്, റുക്‌സാന, ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, റുഖിയ, നബീസു, കുഞ്ഞിപ്പാത്തു. photo mooza 65 death uruvachal.jpg അച്യുതൻ മാസ്റ്റർ പയ്യന്നൂർ: കരിവെള്ളൂർ പെരളത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായ കെ.വി. അച്യുതൻ മാസ്റ്റർ (72) നിര്യാതനായി. സി.പി.എം പെരളം ലോക്കൽ കമ്മിറ്റി അംഗം, കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത്‌ അംഗം, പയ്യന്നൂർ റൂറൽ ബാങ്ക്, പെരളം സർവിസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കവിയും എഴുത്തുകാരനുമാണ്. കാലം കണ്ണാടി നീട്ടുമ്പോൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. പെരളം എ.കെ.ജി വായനശാലയുടെ സ്ഥാപകരിൽ ഒരാളാണ്. നിലവിൽ വായനശാല കമ്മിറ്റി അംഗമാണ്. സമ്മേളനങ്ങൾക്കും മറ്റുമായി നിരവധി സ്വാഗതഗാനങ്ങൾ രചിച്ചിട്ടുണ്ട്. നിലവിൽ കർഷക സംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം, സി.പി.എം പെരളം പടിഞ്ഞാറു ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ റിട്ട. അധ്യാപകനായ ഇദ്ദേഹം അധ്യാപക സംഘടനയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. പരേതനായ പടിഞ്ഞാറ്റയിൽ കോമൻ അടിയോടിയുടെയും കാണിച്ചു വീട്ടിൽ ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: പി.കെ. പ്രമീളദേവി (റിട്ട. അധ്യാപിക, ജി.എൽ.പി.എസ് മൈത്താണി). മക്കൾ: ഗ്രീഷ്മ (സോഫ്റ്റ്‌വെയർ എൻജിനീയർ, ചെന്നൈ), ഗ്രിനേഷ് (സോഫ്റ്റ്‌വെയർ എൻജിനീയർ, എറണാകുളം). മരുമക്കൾ: സന്തോഷ്‌ (അപ്പോളോ ഹോസ്പിറ്റൽ ചെന്നൈ), സന്ധ്യ (മട്ടന്നൂർ). സഹോദരങ്ങൾ: ജാനകിയമ്മ (ആലപ്പടമ്പ്), സരോജിനിയമ്മ (പെരളം), പരേതനായ പത്മനാഭൻ (ശ്രീകണ്ഠാപുരം). മൃതദേഹം തിങ്കളാഴ്ച രാവിലെ 8.30ന് പെരളം എ.കെ.ജി വായനശാലയിൽ പൊതുദർശനത്തിന് വെക്കും. 9.30ന് പെരളം പൊതുശ്മശാനത്തിൽ സംസ്കരിക്കും. K. V. Achuthan Master (72) വസുമതി കതിരൂർ: കക്കറ ഡയമണ്ട് മുക്കിൽ പരേതനായ പയ്യമ്പള്ളി കണ്ണൻ ഡ്രൈവറുടെ ഭാര്യ യു. വസുമതി (91) നിര്യാതയായി. മക്കൾ: യു.കെ. ഷമേജ് (ബിസിനസ്), യു.കെ. ഷീബ (പാട്യം). മരുമക്കൾ: ഗംഗാധരൻ (ബിസിനസ്), സബിന (പന്തക്കൽ). സഹോദരങ്ങൾ: പ്രഭാകരൻ, വിശാലാക്ഷി, ഭരതൻ മാസ്റ്റർ. U. Vasumathi (91)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.