നാദാപുരം: വിലങ്ങാട് ആദിവാസി കോളനികളിൽ വിദേശമദ്യം വിതരണത്തിനെത്തിക്കുന്ന യാൾ എക്സൈസ് പിടിയിലായി. നരിപ്പറ്റ തിനൂർ തലപ്പീലിയത്ത് രാജീവൻ (45) ആണ് എക്സൈസ് പിടിയിലായത്. ബുധനാഴ്ച രാവിലെ 11.30ഓടെ നാദാപുരം പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ എക്സൈസ് പ്രിവന്റിവ് ഓഫിസർ എ.കെ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ വേറ്റുമ്മലിൽ നടത്തിയ വാഹനപരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. തലശ്ശേരിയിൽനിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽനിന്ന് 500 മില്ലി ലിറ്ററിന്റെ മാഹിയിൽ മാത്രം വിൽപനാധികാരമുള്ള 26 കുപ്പി വിദേശമദ്യം കണ്ടെത്തി. ഇയാൾ വിലങ്ങാട് കെട്ടിൽ കോളനിയിൽ താമസിച്ച് ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തിവരികയായിരുന്നു. കോളനി കേന്ദ്രീകരിച്ച് മദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിൽപന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.