വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ വിമാന ജീവനക്കാരുമായി തർക്കത്തിലേർപ്പെടുന്നു
കോഴിക്കോട്: ബുധനാഴ്ച രാത്രി 11.45ന് പുറപ്പെടേണ്ട കോഴിക്കോട് -മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകൾ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴം പുലർച്ചെ 2.30വരെയും വിമാനം പുറപ്പെട്ടില്ല. യാത്രക്കാരെ വിമാനത്തിൽ കയറ്റിയതിന് ശേഷമാണ് സാങ്കേതിക പ്രശ്നം കാരണം പുറപ്പെടാതിരുന്നത്.
മണിക്കൂറുകൾ വിമാനത്തിനകത്ത് ഇരുന്നിട്ടും പുറപ്പെടാതിരുന്നത് യാത്രക്കാരെ ക്ഷുഭിതരാക്കി. ഇതിനിടയിൽ ഒരു യാത്രക്കാരി ബോധം കെട്ടു വീണു. ഇവരെ വീൽചെയറിൽ അടിയന്തര പരിചരണത്തിന് കൊണ്ടുപോയി. വെള്ളം പോലും തന്നില്ലെന്നും മോശമായാണ് ജീവനക്കാർ പെരുമാറിയതെന്നും യാത്രക്കാർ മാധ്യമത്തോട് പ്രതികരിച്ചു. പുറത്തിറങ്ങാൻ പോലും അനുവദിക്കാത്തതുമാണ് യാത്രക്കാരെ ക്ഷുഭിതരാക്കിയത്.
ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. വിമാനം എപ്പോൾ പുറപ്പെടുമെന്ന് സംബന്ധിച്ച് ഒരറിയിപ്പും ലഭിക്കുന്നില്ലെന്നും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ പരിഭ്രാന്തരാണെന്നും യാത്രക്കാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.