ആഷിഖ്
പാളയം ബസ് സ്റ്റാൻഡിലെ കത്തിക്കുത്ത്; പ്രതി അറസ്റ്റിൽകോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ കർണാടക സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ താമരശ്ശേരി അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന എ.കെ. ഷഹനാദ് (37) അറസ്റ്റിൽ. കഴിഞ്ഞ മാസം 15ന് ബസ് സ്റ്റാൻഡിൽ രാത്രി കിടക്കുന്ന സ്ഥലത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കർണാടക സ്വദേശിയായ ഹേമന്ദ് പ്രസാദിനെ പ്രതി കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചതെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ തുടയിൽ കുത്തേറ്റ ഹേമന്ദ് പ്രസാദ് ചികിത്സയിലാണ്.
ഒളിവിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച പുല്ലാളൂരിനടുത്ത് മച്ചക്കുളം എന്ന സ്ഥലത്തുവെച്ചാണ് കസബ പൊലീസ് പിടികൂടിയത്. എസ്.ഐ ജഗ്മോഹൻ ദത്തന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ സലാം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽകുമാർ, സുധർമൻ, സിവിൽ പൊലീസ് ഓഫിസർ വി.കെ. സന്ദീപ്, സിറ്റി ക്രൈം സ്ക്വാഡിലെ ഇൻസ്പെക്ടർ എൻ. പ്രജീഷ്, പ്രശാന്ത് പയ്യനാട്, ഷാലു, സുജിത്ത്, ഷാഫി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.