മണ്ഡലത്തിെൻറ വികസനത്തിന് കിഫ്ബി പദ്ധതിയിൽ പണം അനുവദിച്ച് കിട്ടുന്നതിൽ സന്തോഷമുണ്ടെന്ന് കോഴിക്കോട് സൗത്ത് എം.എൽ.എ ഡോ.എം.കെ.മുനീർ. എന്നാൽ മറ്റ് മണ്ഡലങ്ങളെയപേക്ഷിച്ച് കോഴിക്കോട് സൗത്തിന് ചെറിയ തുകയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നഗരഹൃദയമുൾക്കൊള്ളുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലത്തിെൻറ മുഖഛായ മാറ്റുന്ന വികസനമാണ് കിഫ്ബി വഴി വരിക. കാരപ്പറമ്പ്-ബാലുശ്ശേരി റോഡും വെസ്റ്റ്ഹിൽ ചുങ്കം റോഡും ഗവ. ബീച്ച് ആശുപത്രിയും തീരദേശ റോഡുമെല്ലാം പദ്ധതി നടപ്പായാൽ തിരിച്ചറിയാനാവാത്ത വിധം മാറും.
മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളികോഴിക്കോട് സൗത്ത് എം.എൽ.എ ഡോ.എം.കെ.മുനീർന് അഞ്ച് കോടിയുടെ വികസനം ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനത്തിന് തന്നെ മാതൃകയായി കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നടപ്പാക്കിത്തുടങ്ങിയ പൊതുവിദ്യാലയ വികസന പദ്ധതിയായ 'പ്രിസം പദ്ധതി'യിൽ ഉൾപ്പെട്ട സ്കൂളാണിണിത്. ആകെ 15 കോടിയുടെ വികസനമാണ് ഇവിടെ നടക്കുന്നത്. പ്രിസം പദ്ധതിയിൽ ഉൾപ്പെട്ട എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപയുടെ വികസനമാണ് കിഫ്ബി വഴി തുടങ്ങിയത്. ഒമ്പത് കോടിയുടെ വികസന പ്രവർത്തികളാണ് മൊത്തം. മറ്റൊരു പ്രിസം സ്കൂളായ കാരപ്പറമ്പ് ഹയർ സെക്കൻഡറിയിൽ 12 കോടിയുടെ പ്രവൃത്തി പൂർത്തിയായി. ഒരു കോടി കിഫ്ബി ഫണ്ടും കിട്ടിക്കഴിഞ്ഞു. ആകെ 13 കോടിയുടെതാണ് ഇവിടത്തെ പ്രവൃത്തികൾ. ഈസ്റ്റ്ഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് ഒരു കോടിയാണ്. മൊത്തം ഒമ്പത് കോടിയുടെ വികസനം.
ഡോ.എം.കെ. മുനീര്‍ എം.എല്‍.എയുടെ സൗത്ത് മണ്ഡലത്തിൽ നൂറുകോടി രൂപയുടെ വികസന പ്രവര്‍ത്തികളാണ് കിഫ്ബി വഴി വരിക.
76 കോടിയുടെ പണിക്ക് ഫണ്ട് അനുവദിച്ചുകഴിഞ്ഞു. പുതിയപാലത്തെ പാലം നിര്‍മാണത്തിന് 60 കോടി വകയിരുത്തി. പഴയപാലം പൊളിച്ച് പുതിയപാലം പണിക്ക് 18 കോടിയോളം രൂപ ഇതിനായി അനുവദിച്ചുകഴിഞ്ഞു. മീഞ്ചന്ത സ്കൂളിനെ മികവിെൻറ കേന്ദ്രമാക്കി മാറ്റാന്‍ അഞ്ച് കോടി അനുവദിച്ചിരുന്നു. നവീകരിച്ച ആഴ്ചവട്ടം ഗവ.സ്കൂളിലെ തുടര്‍ പ്രവൃത്തികള്‍ക്കായി മൂന്നുകോടിയും കുറ്റിച്ചിറ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അച്യൂതന് ഗേള്‍സ് സ്കൂള്‍, ചാലപ്പുറം ഗേള്‍സ് സ്കൂള്‍, പൊക്കുന്ന് എല്‍പിസ്കൂള്‍, പള്ളിക്കണ്ടി ജി.യു.പി.എസ് എന്നിവക്ക് ഒരുകോടി വീതവും നീക്കിവച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.