കോഴിക്കോട്: ബജറ്റിന് വിവിധ മേഖലയിൽനിന്ന് സമ്മിശ്ര പ്രതികരണം. വ്യാപാരികൾക്ക് ഒരു ആനുകൂല്യവും നൽകാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി. യുവാവായ ധനമന്ത്രിയിൽ യുവവ്യാപാരികൾ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നു.
വ്യാപാര മന്ത്രാലയം രൂപവത്കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവഗണിച്ചു. കോവിഡ് കാരണം വൻ നഷ്ടം അനുഭവിക്കുന്ന വ്യാപാരികൾക്ക് പാക്കേജ് അനുവദിച്ചില്ലെന്നും പ്രസ്താവനയിൽ പറയുന്നു.ആവശ്യമായ മേഖലകളിൽ അധിക തുക അനുവദിച്ചുകൊണ്ടുള്ള സന്തുലിത ബജറ്റാെണന്ന് മലബാർ ചേംബർ വിലയിരുത്തി.
ടൂറിസം മേഖലയിൽ മാർക്കറ്റിങ്ങിെൻറ അപര്യാപ്തതയെക്കുറിച്ച് മലബാർ ചേംബർ പലവട്ടം നിവേദനം നൽകിയിരുന്നു. അതിെൻറ പ്രതിഫലനമെന്നോണം സംസ്ഥാന ധനമന്ത്രി 50 കോടിരൂപ കൂടുതലായി അനുവദിച്ചത് ഗുണപ്രദമാണെന്ന് മലബാർ ചേംബർ പ്രസിഡൻറ് കെ.വി. ഹസീബ് അഹമ്മദ് പറഞ്ഞു.
ആരോഗ്യമേഖലക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് സ്വാഗതാർഹമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കി.
ബജറ്റ് കേരളത്തിെൻറ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഇല്ലാത്തതാണെന്ന് ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി. അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാത്ത ബജറ്റ് കേവലം കൺകെട്ട് വിദ്യ മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു.
വസ്ത്രവ്യാപാര മേഖലയെ സംബന്ധിച്ച് നിരാശാജനകമായ ബജറ്റാണെന്ന് കേരള ടെക്സ്റ്റൈൽസ് ഗാർമെൻറ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് മുജീബ് ഫാമിലി. കേരളത്തിന് ഏറ്റവുമധികം വരുമാനം നേടിത്തരുന്ന മേഖലയായ, സെയിൽസ്മാൻ തൊട്ട് പോർട്ടർമാർ വരെ ഏറ്റവും അധികം തൊഴിലാളികൾ നേരിട്ടും അല്ലാതെയും ജോലിചെയ്യുന്ന കച്ചവട സമൂഹത്തിനുവേണ്ടിയുള്ള ക്ഷേമപദ്ധതികൾ ഒന്നും പരാമർശിക്കാത്തത് നിരാശജനകമായി.
നിലവിലുള്ള വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തുകയും പുതുതായി പലിശരഹിത വായ്പകൾ അനുവദിക്കുകയും ചെയ്താലേ ചെറുകിട മേഖലക്ക് ഉയർത്തെഴുന്നേൽക്കാനാകൂ.
പുതിയ സർക്കാറിെൻറ ആദ്യ ബജറ്റ് വാഹന മേഖലക്ക് ആശ്വാസം നൽകുന്നതാണെന്ന് ഫോക്സ് വാഗൺ പ്രതിനിധി ജയന്ത് പറഞ്ഞു. ജൂലൈ മുതൽ പ്രളയ സെസ് എടുത്തുമാറ്റുമെന്ന പ്രഖ്യാപനം വാഹനമേഖലക്ക് ആശ്വാസമാണ്. വാഹനം വാങ്ങുമ്പോൾ നൽകുന്ന തുകക്കൊപ്പം ഒരു ശതമാനം പ്രളയസെസുകൂടി ഉപഭോക്താവ് നൽകേണ്ടിവന്നിരുന്നു. ഇതുമൂലം വാഹനത്തിെൻറ തുക ഉയരുകയും അത് റോഡ് നികുതി സ്ലാബിൽ വ്യത്യാസം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഉയർന്ന നികുതി നൽകേണ്ട അവസ്ഥ ജൂലൈ മുതൽ ഉണ്ടാകില്ല എന്നത് മേഖലക്ക് ആശ്വാസം പകരുന്നു.
കോവിഡുമൂലം തകർന്നുകിടക്കുന്ന ടൂറിസത്തിന് വേണ്ടത്ര പ്രാധാന്യം ബജറ്റിൽ ലഭിച്ചില്ലെന്ന് വൈത്തിരി വില്ലേജ് റിസോർട്ട് ഉടമ എൻ.കെ. മുഹമ്മദ് പറഞ്ഞു. രണ്ടു വർഷമായി ടൂറിസം മേഖല തകർന്നിരിക്കുകയാണ്. കോവി ഡ് മുൻകൂട്ടി പ്രവചിക്കാനാകാത്തതിനാൽ ബജറ്റ് തുകയിൽ വ്യത്യാസം ഉണ്ടാക്കും. എന്നാലും ആരോഗ്യ മേഖലക്ക് പ്രാധാന്യം നൽകാൻ ബജറ്റിനായിട്ടുണ്ട്. പൊതു മരാമത്ത് വകുപ്പിലേക്കുള്ള നീക്കിയിരിപ്പും കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിർമാണ മേഖലയിൽ വൻ വിലക്കയറ്റത്തിന് വഴിവെച്ച കാലമാണിത്. കമ്പിക്കും സിമൻറിനുമടക്കം വില കുത്തനെ ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിർമാണ മേഖലക്ക് താങ്ങാവുന്ന തരത്തിലുള്ള നിർദേശങ്ങളൊന്നും ബജറ്റിൽ ഉണ്ടായില്ലെന്നത് നിരാശാജനകമാണെന്ന് കല്ലാട്ട് ഗ്രൂപ് എം.ഡി. ഡോ. താഹിർ കല്ലാട്ട് പറഞ്ഞു. വിനോദ സഞ്ചാര മേഖലക്കും പൂർണ ആശ്വാസം നൽകുന്നതല്ല ബജറ്റ്. രണ്ടു വർഷമായി വരുമാനമെന്നുമില്ലാതെ, വൈദ്യുതി, ജി.എസ്.ടി തുടങ്ങി ചെലവ് മാത്രമുള്ള മേഖലയായിരിക്കുകയാണ് ടൂറിസം. ഈ സാഹചര്യത്തിൽ 30 കോടിയുടെ ചെറിയ പാക്കേജ് എത്രത്തോളം വിജയകരമാകും എന്നതിൽ സംശയമുണ്ട്. അതേസമയം, നികുതി നിരക്കിലും മറ്റും പുതിയ മാറ്റങ്ങളൊന്നും വരുത്താത്തത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ പതിനായിരക്കണക്കിന് ചെറുകിട കച്ചവടക്കാർക്ക് ഒരു ക്ഷേമപദ്ധതിയും ബജറ്റിൽ പ്രഖ്യാപിക്കാത്തത് നിരാശജനകമാണെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല പ്രസിഡൻറ് ജോഹർ ടാംടൺ പറഞ്ഞു.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിരവധി പ്രതിസന്ധികളാണ് കച്ചവടമേഖല നേരിടുന്നത്. തകർച്ചയുടെ വക്കിലെത്തിയ കച്ചവട സമൂഹത്തിന് നിലവിലുള്ള വായ്പകൾക്ക് രണ്ടുവർഷത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തുകയും പുതുതായി കേരള ബാങ്ക് മുഖേനയോ സഹകരണ ബാങ്കുകൾ മുഖേനയോ അടിയന്തരമായി വായ്പ അനുവദിക്കുകയും വേണം. മേഖലക്ക് ഒരു പരിഗണനയും ബജറ്റിൽ നൽകാത്തത് നിരാശപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.