കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫെയുടെ രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ. രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമാണ് വിദ്യാർഥികളിൽനിന്നും ലഭിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കായി നിരവധി ഓഫറുകൾ എജുകഫെയുടെ വേദിയിൽ കാത്തിരിക്കുന്നുണ്ട്. മാത്രമല്ല, ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്കായി നിരവധി സമ്മാനങ്ങളും ടൂർ പാക്കേജുകളുമടക്കം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സെഷനുകൾക്കുപുറമെ മക്കളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകളും എജുകഫെയിൽ കാത്തിരിക്കുന്നുണ്ട്. ​സിവിൽ സർവിസിന്റെ പാഠങ്ങളുമായി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മെന്റലിസ്റ്റ് ആദി, രാജമൂർത്തി, ഡോ. മാണി പോൾ, ഡോ. സുലൈമാൻ മേലപ്പത്തൂർ, മഹ്റൂഫ് സി.എം, ഉമർ അബ്ദുസ്സലാം, നിഷാദ് റാവുത്തർ തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിയിൽ വിദ്യാർഥികളുമായി സംവദിക്കും.

10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ​കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക. കൊമേഴ്സ്, സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ്, വിദേശ പഠനം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ​​ങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും.

അഭിരുചിക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കുന്നതിന് വിദ്യാർഥികളെ സഹായിക്കാൻ സിജി ടീമിന്റെ സെഷനുകളും സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ് തുടങ്ങിവയും എജുകഫെയിൽ അരങ്ങേറും. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.

നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സപ് മുഖേനയും രജിസ്റ്റർ ചെയ്യാം ഫോൺ നമ്പർ: 9645007172.

 

സിവിൽ സർവിസ് പാഠങ്ങളുമായി മുഹമ്മദ് ഹനീഷ് എജുകഫെയിൽ

കോഴിക്കോട്: ഉത്സാഹത്തോടെ കഠിനാധ്വാനം ചെയ്താല്‍ ഏത് സ്വപ്നങ്ങളും കീഴടക്കാന്‍ സാധിക്കുമെന്ന് ജീവിതത്തിലൂടെ തെളിയിച്ച എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് മാധ്യമം എജുകഫെയുടെ കോഴിക്കോട്ടെ വേദിയിലെത്തും. പൊതുവിദ്യാഭ്യാസ രംഗത്ത് നമ്മൾ ഇന്നുകാണുന്ന പല മികച്ച മുന്നേറ്റങ്ങൾക്കും പിന്നിൽ മുഹമ്മദ് ഹനീഷ് എന്ന കഴിവുറ്റ ഐ.എസ്. ഓഫിസറായിരുന്നു. പൊതുമരാമത്ത് സെക്രട്ടറിയായും പൊതുവിദ്യാഭ്യാസ ഡയറക്ടറായും പ്രിൻസിപ്പൽ സെക്രട്ടറിയായുമെല്ലാം ജനങ്ങളുടെ കൂടെനിന്ന ജനകീയ മുഖംകൂടിയാണ് അദ്ദേഹം. മികച്ച മോട്ടിവേഷണൽ സ്പീക്കറും കരിയർ രംഗത്തെ മോട്ടിവേറ്ററുമായ മുഹമ്മദ് ഹനീഷ് എജുകഫെ വേദിയിൽ വിദ്യാർഥികൾക്കുമുന്നിലെത്തുമ്പോൾ അത് നിരവധി പ്രായോഗിക പാഠങ്ങളുടെ നേർക്കാഴ്ചകൂടിയാവും. കഠിനാധ്വാനവും നിശ്ചയദാർഢ്യവുകൊണ്ട് സിവിൽ സർവിസ് എന്ന കടമ്പ കടന്നെത്തിയ അദ്ദേഹത്തിന്റെ അനുഭവങ്ങൾതന്നെ വിദ്യാർഥികൾക്ക് പാഠപുസ്തകമായി മാറുമെന്നുറപ്പ്. അദ്ദേഹവുമായി നേരിട്ട് സംവദിക്കാനും വിദ്യാർഥികൾക്ക് എജുകഫെയിൽ അവസരമൊരുങ്ങും.

Tags:    
News Summary - educafe 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.