representational image
നാദാപുരം: നരിക്കാട്ടേരി കാരയിൽ കനാലിനു സമീപം ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് മരിച്ച കാസർകോട് ചെറുവത്തൂർ സ്വദേശി അരയാലിൻകീഴിൽ പാലേരി വീട്ടിൽ ശ്രീജിത്തിന്റെ കൂടെ കാറിലുണ്ടായിരുന്നയാളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
കണ്ണൂർ കേളകം സ്വദേശിക്കായി തിരച്ചിൽ ഊർജിതമാക്കി. യുവാവിനായി വീട്ടിൽ പരിശോധന നടത്തി. നരിക്കാട്ടേരി സ്വദേശിയായ യുവതിയിൽനിന്നാണ് യുവാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച രാത്രിയാണ് ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ റോഡരികിൽനിന്ന് നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. പിന്നീട് മരിച്ചു. സംഭവത്തിനുശേഷം കാറിൽനിന്ന് യുവാവ് രക്ഷപ്പെടുന്ന ദൃശ്യം സമീപത്തെ സൂപ്പർ മാർക്കറ്റിൽനിന്ന് ലഭിച്ചിരുന്നു.
ശ്രീജിത്തിന്റെ മൊബൈൽ ഫോൺ വിശദമായ പരിശോധനക്കു വിധേയമാക്കിയിരുന്നു. ശ്രീജിത്ത് കേളകം സ്വദേശിയെ മദ്യപിച്ച ബാറിൽനിന്ന് പരിചയപ്പെട്ടതാണെന്നാണ് ലഭിക്കുന്ന വിവരം. യുവാവിനെ കസ്റ്റഡിയിലെടുത്താൽ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.