രാഗേഷ്
കോഴിക്കോട്: ട്രാൻസ്ഫോർമറിൽ ജോലിചെയ്യവെ യുവാവ് ഷോക്കേറ്റ് വീണ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പുറത്താക്കണമെന്ന് മരിച്ചയാളുടെ ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൈല 28ന് നരിപ്പറ്റ പൊയിൽമുക്കിലെ ട്രാൻസ്ഫോർമറിൽ ജോലിചെയ്യവെ കൂത്താളി ആശാരിമുക്ക് വടക്കേ മൊട്ടമ്മൽ രാഗേഷാണ് മരിച്ചത്.
ലൈസൻസില്ലാത്തയാൾ കരാർ ജോലിയേറ്റെടുത്ത് മതിയായ അറിവില്ലാത്ത രാഗേഷിനെ ജോലിക്ക് നിയോഗിക്കുകയായിരുന്നുവത്രെ. ഷോക്കേറ്റ് താഴേക്കുവീണ രാഗേഷിെൻറ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. വൈദ്യുതിബന്ധം പൂർണമായും വേർപെടുത്താതെ ജോലി ചെയ്യിപ്പിച്ചതാണ് അപകടത്തിനിടയാക്കിയത്. ജോലിചെയ്യുന്ന സമയം കെ.എസ്.ഇ.ബിയുടെ ഉത്തരവദിത്തപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല. മരണത്തിന് കാരണക്കാരായ കെ.എസ്.ഇ.ബി നാദാപുരം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. സബ് എൻജിനീയർ, ഓവർസിയർ, കരാറുകാരൻ എന്നിവരെ സർവിസിൽനിന്ന് പരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും.
സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സഹോദരൻ പ്രണവാനന്ദ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എം.കെ. രവീന്ദ്രൻ, സുധീഷ് കേശവപുരി, എ.എം. ഭക്തവത്സൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.