കോഴിക്കോട്: മെഡിക്കൽ കോളജ് കോവിഡ് െഎസൊലേഷൻ വാർഡിനു മുന്നിൽ കെട്ടിയിരുന്ന പന്തൽ അധികൃതർ വാടക നൽകാത്തതിനെ തുടർന്ന് കരാറുകാരൻ പൊളിച്ചുനീക്കി. ഐസൊലേഷൻ വാർഡുകൾ പ്രവർത്തിക്കുന്ന കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡുകളുടെയും സാവിത്രി സാബു മെമ്മോറിയൽ ബ്ലോക്കിെൻറയും മുൻവശത്തായിരുന്നു പന്തലിട്ടിരുന്നത്.ഇവിടെയാണ് കോവിഡ് ബാധിതരുടെ ബന്ധുക്കൾക്ക് തത്സമയം വിവരങ്ങൾ അറിയിക്കാൻ ഹെൽപ് ഡസ്ക് സ്ഥാപിച്ചിരുന്നത്. ഇതിലെ ജീവനക്കാർക്ക് വെയിലേൽക്കാതെ ജോലി ചെയ്യാൻ പന്തൽ വഴിെയാരുക്കിയിരുന്നു.
പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാർക്കും കോവിഡ് രോഗികൾക്കും വെയിലേൽക്കാതിരിക്കുന്നതിനും രോഗികളുമായെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യവുമുണ്ടായിരുന്നു. മാസം 50,000 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. മൂന്നു മാസത്തെ വാടക ഒന്നിച്ചുനൽകിയിരുന്നു. പിന്നീട് നാലു മാസമായി വാടക ലഭിക്കുന്നില്ല. മെഡിക്കൽ കോളജ് പൊതുമരാമത്ത് അസി. എൻജിനീയറോട് പരാതി പറഞ്ഞപ്പോൾ വാടക ലഭിക്കുന്നില്ലെങ്കിൽ പന്തൽ പൊളിച്ചുനീക്കാനാണ് പറഞ്ഞതെന്ന് പന്തൽ കെട്ടിയ കോവൂർ എച്ച്.എൽ.എസ് ഉടമ കെ. സെയ്തലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.