ആർ.ടി.ഒ പിടികൂടിയ വാഹനം
വടകര: തീവ്രപ്രകാശം പരത്തി ഓടിയ കാർ ഡ്രൈവർക്കെതിരെ ഗതാഗതവകുപ്പ് നടപടി സ്വീകരിച്ചു. കുന്നുമ്മക്കര സ്വദേശി ഇ. അഭിനന്ദിന് എതിരെയാണ് നടപടി. ഇയാളുടെ കാറിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാറിന്റെ പിന്നിൽ അതിതീവ്ര ലൈറ്റ് ഘടിപ്പിക്കുകയും അനധികൃതമായി രൂപമാറ്റം വരുത്തിയതായും കണ്ടെത്തിയിരുന്നു.
ലൈസൻസ് സസ്പെൻഡ് ചെയ്ത് അഭിനന്ദിനെ എടപ്പാളിലെ റോഡ് സുരക്ഷ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ നിർദേശം നൽകി. അനധികൃതമായി വാഹനങ്ങളിൽ തീവ്രപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ആർ.ടി.ഒ പി. രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.