-നിയമലംഘനം തുടരുമ്പോഴും അധികൃതർ നിസ്സംഗതയിൽ ഫോർട്ട്കൊച്ചി: വിവാദങ്ങൾ വിട്ടൊഴിയാതെ ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ. കഴിഞ്ഞ ദിവസം ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യുവാക്കളെ മർദിച്ചതാണ് ഒടുവിലത്തെ സംഭവം. എന്നാൽ, ഡി.ജെ പാർട്ടി നടത്താൻ ഹോട്ടലിന് പൊലീസ് അനുമതി നൽകിയിട്ടില്ലെന്ന് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു. ടൂറിസം മേഖലയായതിനാൽ രാത്രി 12വരെ മദ്യം വിതരണം ആകാം. രാത്രി പത്തിനുശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഹോട്ടലിൽ ഡി.ജെ പാർട്ടിക്ക് അനുവാദം ചോദിച്ചിരുന്നുവെന്നും എന്നാൽ, അനുവദിക്കാനാകില്ലെന്ന് പറഞ്ഞതായി കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജും വ്യക്തമാക്കി. ഇത്തരത്തിൽ നിയമലംഘനം തുടരുമ്പോഴും അധികൃതർ നിസ്സംഗത പുലർത്തുകയാണ്. ഹോട്ടൽ, ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷന് സമീപം റോഡിന് എതിർവശത്തായിട്ടും ഇതാണ് സ്ഥിതി. മോഡലുകളുടെ അപകട മരണത്തെ തുടർന്ന് ഹോട്ടലിലെ ഡി.ജെ പാർട്ടി വിവാദത്തിലായിരുന്നു. പിന്നീട് സമയപരിധി കഴിഞ്ഞ് മദ്യം വിളമ്പിയ കാരണത്താൽ ഹോട്ടലിന്റെ ബാർ ലൈസൻസ് എക്സൈസ് താൽക്കാലികമായി റദ്ദാക്കി. ഇത് പുനഃസ്ഥാപിച്ച് മൂന്ന് മാസം പിന്നിടുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ സംഭവം. ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യുവാക്കളെ ഹോട്ടലുടമ റോയി വയലാറ്റും ജീവനക്കാരും ക്രൂരമായി മർദിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് റോയി വയലാറ്റിനെയും മൂന്ന് ഹോട്ടൽ ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ, ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ റോയി വയലാറ്റ്, സുഹൃത്തുക്കളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.