കോഴിക്കോട്: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം അമൃത മഹോത്സവമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കേളപ്പജിയുടെ ഉപ്പുസത്യഗ്രഹത്തെ സ്മരിച്ചുകൊണ്ട് കേളപ്പജി ഉപ്പുസത്യഗ്രഹസ്മൃതി യാത്ര സംഘടിപ്പിക്കുമെന്ന് അമൃത മഹോത്സവം സംഘാടക സമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 10ന് വൈകീട്ട് നാലിന് മുതലക്കുളത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യാത്ര ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 11,12 തീയതികളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി കേന്ദ്രങ്ങളിലൂടെ ജ്യോതി പ്രയാണം ചെയ്യും.12 ന് വൈകീട്ട് 5.30ന് കോന്നാട് കെ.പി. കേശവമേനാൻ ശവകുടീരത്തിൽ സ്വാതന്ത്ര്യ സ്മൃതി ജ്യോതി സംഗമം നടക്കും. കെ.കേളപ്പന്‍റെ അർധകായ പ്രതിമയും വഹിച്ച്, കേരളത്തെ വീണ്ടെടുക്കാൻ കേളപ്പജിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായി 13ന് രാവിലെ 8.30ന് തളി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന യാത്ര 142കിലോമീറ്റർ പിന്നിട്ട് 23ന് വൈകീട്ട് നാലിന് പയ്യന്നൂർ ഗാന്ധി മൈതാനത്ത് സമാപിക്കും. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച 32 പ്രതിഭകളാണ് യാത്രയുടെ സ്ഥിരാംഗങ്ങൾ. വിഷുദിനത്തിൽ കേളപ്പജിയുടെ ഒതയോത്ത് തറവാട്ടിൽ വിപുലമായ വിഷുസദ്യയൊരുക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. കേളപ്പൻ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നയിച്ച ഉപ്പുസത്യഗ്രഹം സ്വാതന്ത്ര്യ സമരത്തിന് കേരളം നൽകിയ മികച്ച സംഭാവനയായിരുന്നു. എന്നാൽ കേളപ്പജിയെ സമൂഹം മറക്കുകയാണ് അദ്ദേഹത്തെ ഓർമിക്കുന്നതിനു വേണ്ടിയാണ് ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കേളപ്പജി ട്രസ്റ്റ്, ഗാന്ധിപീസ് ഫൗണ്ടേഷൻ, സർവോദയ സംഘം എന്നിവയും യാത്രയിൽ സഹകരിക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. പ്രഭാകരൻ പലേരി, ഇ.സി. അനന്തകൃഷ്ണൻ, ടി. വിജയൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.