താമരശ്ശേരി: സംസ്ഥാനപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി കോടതിക്കു സമീപമാണ് ടിപ്പർ ലോറിയും സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി സമീപത്തുണ്ടായിരുന്ന പിക്അപ് വാനിനെയും ഇടിച്ചു. കൊയിലാണ്ടിയിൽനിന്നു താമരശ്ശേരിയിലേക്കു വരുകയായിരുന്ന ഐശ്വര്യ ബസ് ലോറികൾക്കിടയിലേക്കു കയറിയാണ് അപകടം. പിക്അപ് ഡ്രൈവർ മൂന്നാംതോട് സ്വദേശി ഗംഗാധരൻ (70), ബസ് യാത്രക്കാരായ കൽപറ്റ സ്വദേശിനി ശരീഫ (35), ഫാത്തിമ (8), പുതുപ്പാടി സ്വദേശി അബ്ദുറഹ്മാൻ (38), മൊയ്തീൻകോയ (44) എന്നിവരെയാണ് പരിക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബസിന്‍റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.