കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമരത്തിനിടയിൽ യാത്രക്കാർക്ക് ഇരട്ട ദുരിതമായി കണ്ണൂർ-കോയമ്പത്തൂർ മെമു ട്രെയിൻ. നിലവിലുള്ള കോച്ചുകൾ വെട്ടിക്കുറച്ചാണ് മെമു വെള്ളിയാഴ്ച ഓടിയത്. നേരത്തെയുണ്ടായിരുന്ന പാസഞ്ചർ ട്രെയിനിന് പകരമായി മേയ് ഒന്നു മുതൽ ആരംഭിച്ച മെമു സർവിസാണ് ഫലത്തിൽ യാത്രക്കാർക്ക് ഉള്ള സൗകര്യവും നഷ്ടമാക്കിയിരിക്കുന്നത്. പാസഞ്ചറിന് 16 കോച്ചുണ്ടായിരുന്നിടത്ത് മെമു പല ദിവസങ്ങളിലും കോച്ച് വെട്ടിക്കുറച്ചാണ് സർവിസ് നടത്തുന്നത്. വെള്ളിയാഴ്ച എട്ട് കോച്ചുമായാണ് മെമു ഓടിയത്. തൊഴിലാളിസമരം മൂലം കെ.എസ്.ആർ.ടി.സി സർവിസുകൾ ഇല്ലാത്തതിനാൽ യാത്രക്കാരുടെ എണ്ണവും കൂടുതലായിരുന്നു. നിൽക്കാനോ ഇരിക്കാനോ സ്ഥലമില്ലാതെ യാത്രക്കാർ അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. പാസഞ്ചറിലെ സൗകര്യങ്ങൾ മെമുവിലില്ല. പാസഞ്ചറിലെപ്പോലെ ആളെ കുത്തിനിറച്ച് പോകാൻ മെമുവിനാവില്ല. 12 കോച്ചാണ് കണ്ണൂർ-കോയമ്പത്തൂർ മെമുവിനുള്ളത്. അതുതന്നെ പോര എന്ന യാത്രക്കാരുടെ പരാതിക്കിടെയാണ് വീണ്ടും വെട്ട്. എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുള്ളതിനാൽ യാത്രക്കാർ ഇടിച്ചുകയറുകയാണ്. പഴയ പാസഞ്ചർ തന്നെ മതി എന്നാണ് യാത്രക്കാർ പറയുന്നത്. മെമുവിനാണെങ്കിൽ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കുമാണ്. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ട്രെയിനുകൾ പുനരാരംഭിച്ചപ്പോൾ പാസഞ്ചറുകൾ തിരിച്ചെത്തിയില്ല. സാധാരണക്കാരായ നിത്യയാത്രക്കാരെയാണ് ഇത് വെട്ടിലാക്കിയത്. memu വെള്ളിയാഴ്ച കണ്ണൂർ-കോയമ്പത്തൂർ മെമു ട്രെയിനിലെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.