കോടതി ജീവനക്കാരുടെ വിളംബര ജാഥക്ക് ജില്ലയിൽ സ്വീകരണം

കോഴിക്കോട്: മേയ്‌ 28,29 തീയതികളിൽ കൊല്ലത്തു നടക്കുന്ന കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിളംബര ജാഥക്ക് ജില്ലയിൽ സ്വീകരണം. സിവിൽ -ക്രിമിനൽ കോടതി ജീവനക്കാരുടെ സംയോജനം ഉടൻ നടപ്പാക്കുക, ശമ്പള കമീഷനും ഭരണ പരിഷ്കാര കമീഷനും നിർദേശിച്ച പ്രകാരം മറ്റു വകുപ്പുകളിൽ അധികമായി കണ്ടെത്തിയ തസ്തികകൾ ക്രിമിനൽ കോടതികളിൽ പുനർവിന്യസിക്കുക, ജനസംഖ്യാനുപാതികമായി പുതിയ മജിസ്‌ട്രേറ്റ് കോടതികൾ സ്ഥാപിക്കുക, കോടതി ഭാഷ മലയാളത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജാഥ. വടകര മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാരംഭിച്ച്, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, എരഞ്ഞിപ്പാലം, സിവിൽസ്റ്റേഷൻ, കുന്ദമംഗലം, താമരശ്ശേരി എന്നീ മജിസ്‌ട്രേറ്റ് കോടതികളിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ജില്ല സെക്രട്ടറി ടി.പി. രാജേഷ്, സംസ്ഥാന ജോ.സെക്രട്ടറി മനു, സംസ്ഥാന സമിതി അംഗം പി. കെ.യഅ്കൂബ് ബിലാൽ , കെ.ഇ. പ്രകാശൻ , വിനോദ് വട്ടോളി, സി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. .കേരളത്തിലെ 158 കോടതി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മേയ് ആറിന് കൊല്ലത്ത് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.