പന്തീരാങ്കാവ്: മാസങ്ങളായി ഇഴയുന്ന റോഡ് പ്രവൃത്തിയുടെ ദുരിതം സഹിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മണക്കടവ് പ്രദേശവാസികൾ. മണക്കടവ്-അറപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തികളാണ് മാസങ്ങളായി ഇഴയുന്നത്. ഓവുചാൽ നിർമാണവും റോഡ് ടാറിങ്ങും നടത്താൻ ജില്ല പഞ്ചായത്താണ് 33 ലക്ഷം ഫണ്ട് വകയിരുത്തിയത്. ഒരു വർഷത്തോളമായി റോഡിൽ പ്രവൃത്തി നടക്കുന്നുണ്ട്. ഓവുചാൽ പ്രവൃത്തിയുടെ മെല്ലെപ്പോക്കും ജലനിധി പൈപ്പ് ലൈൻ പൂർത്തിയാക്കാത്തതുമാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. വേനൽമഴ പെയ്തതോടെ ചളി നിറഞ്ഞ് റോഡിലൂടെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാതായിട്ടുണ്ട്. ദേശീയപാത ബൈപാസിലേക്കുള്ള പോക്കറ്റ് റോഡ് എന്ന നിലയിൽ വളരെ പ്രധാനപ്പെട്ട റോഡാണിത്. സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ദേശീയപാതയിലെ യാത്രക്കാർ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ആശ്രയിക്കുന്ന റോഡിനാണ് ഈ ഗതി. മഴക്കു മുമ്പ് പ്രവൃത്തി പൂർത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.