കോഴിക്കോട്: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി. തോമസിനെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ എം.പി. തോമസ് മാഷ് അച്ചടക്കം ലംഘിക്കുകയും ശശി തരൂർ സെമിനാറിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തു. നടപടിയില്ലെങ്കിൽ തരൂരിനോടുള്ള തെറ്റാകും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തരൂർ മാറിനിന്നു. തോമസ് മാഷ് പങ്കെടുക്കുക മാത്രമല്ല, സി.പി.എമ്മുകാർപോലും ഏകാധിപതിയായി കാണുന്ന പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തു. അതിനാൽ സ്വാഭാവികമായും നടപടിയുണ്ടാകും. തോമസ് മാഷ് സെമിനാറിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. നരേന്ദ്ര മോദിയുടെ ദാസനാണ് പിണറായി വിജയൻ. മോദിക്കെതിരെ പറഞ്ഞാൽ സിൽവർലൈൻ പദ്ധതി തള്ളും. ബി.ജെ.പിയെ നേരിടാൻ ഇടതുപക്ഷത്തിന് മാത്രം കഴിയില്ല. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും കിട്ടാത്ത പാർട്ടിയാണ് മൂന്നിടത്ത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ കുറ്റം പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.