ബോംബുകൾ കണ്ടെത്തിയ സംഭവം: വിലാതപുരത്ത് പൊലീസ് പരിശോധന

നാദാപുരം: മാരക പ്രഹരശേഷിയുള്ള ബോംബുകൾ കണ്ടെത്തിയ വിലാതപുരത്ത് ആയുധങ്ങൾക്കും സ്ഫോടക വസ്തുക്കൾക്കുമായി പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. വിലാതപുരത്തെ ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ ടാങ്ക് പരിസരത്തും വടകര സ്വദേശിയുടെ ആൾതാമസമില്ലാത്ത പറമ്പിലുമാണ് പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെയാണ് വടകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കിഴക്കയിൽ പറമ്പിൽനിന്ന് രണ്ട് പൈപ്പ് ബോംബുകളും സ്റ്റീൽ ബോംബും കണ്ടെത്തിയത്. നാദാപുരം എസ്.ഐ വി. സജീവന്റെ നേതൃത്വത്തിൽ പൊലീസും പേരാമ്പ്ര ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗ് ലക്കി, ബോംബ് സ്ക്വാഡ് അംഗങ്ങളുമാണ് പരിശോധന നടത്തിയത്. ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.