കോഴിക്കോട്: വാർത്താ അവതാരകൻ വിനു വി. ജോൺ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പിക്കെതിരെ മോശമായി പ്രതികരിച്ചെന്നാരോപിച്ച് ഇടതുപക്ഷ തൊഴിലാളി യൂനിയനുകൾ മാർച്ച് നടത്തി. പി.ടി. ഉഷ റോഡിലെ ഏഷ്യാനെറ്റ് ന്യൂസ് മലബാർ മേഖല ഓഫിസിലേക്ക് നടന്ന മാർച്ച് സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വിനു വി. ജോൺ വൃത്തികെട്ട മൃഗമാണെന്നും മതഭ്രാന്തനെപോലെയാണ് പെരുമാറുന്നതെന്നും മുകുന്ദൻ പറഞ്ഞു. സമാധാനം ദൗർബല്യമായി കാണേണ്ടെന്നും വിനുവിനെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു. മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. പി.കെ. നാസർ അധ്യക്ഷനായിരുന്നു. പി. പ്രേമ, ടി. ദാസൻ (സി.ഐ.ടി.യു), ഒ.എം. സത്യ (സേവ യൂനിയൻ), ശുഭലാൽ (എച്ച്.എം.എസ്) എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നേതാക്കളും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തില്ല. തിരുവനന്തപുരത്ത് മാത്രമാണ് സംയുക്തസമരസമിതി മാർച്ച് നടത്താൻ തീരുമാനിച്ചതെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.