കുറ്റ്യാടി: കാത്തിരിപ്പിനൊടുവിൽ കുളിരായി വേനൽമഴയെത്തി. കുറ്റ്യാടി മേഖലയിൽ മിക്കസ്ഥലത്തും ശനിയാഴ്ച സാമാന്യം നല്ല മഴ കിട്ടി. മലയോരങ്ങളിൽ കനത്ത മഴയായിരുന്നു. മഴക്കു മുമ്പുതന്നെ അന്തരീക്ഷം തണുത്തിരുന്നു. ഉച്ചക്കുമുമ്പ് ചാറ്റൽമഴ ലഭിക്കുകയുണ്ടായി. അതോടെ ഉഷ്ണം കൂടി. എന്നാൽ, വൈകീട്ട് മഴയുടെ വരവറിയിച്ച് മഴക്കാറും തണുത്ത കാറ്റും അഭവപ്പെടുകയായിരുന്നു. ഈ അവസ്ഥ മണിക്കൂറിലേറെ തുടർന്നശേഷമാണ് മഴയുടെ വരവ്. അരമണിക്കൂറിലേറെ നീണ്ടുനിന്നു. വേനൽ തുടങ്ങിയശേഷം മേഖലയിൽ മഴ ലഭിച്ചിട്ടില്ല. എന്നാൽ, ഒരു മാസം മുമ്പ് പശുക്കടവ്, കാവിലുമ്പാറ മലയോരങ്ങളിൽ മഴ ലഭിച്ചിരുന്നെങ്കിലും ഇത്ര ശക്തമായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മരുതോങ്കരയിൽ തകർന്ന വലതുകര മെയിൻ കനാലിന്റെ പുനർനിർമാണ പ്രവൃത്തി മഴമൂലം തടസ്സപ്പെട്ടതായി പരിസരവാസികൾ പറഞ്ഞു. Photo: മഴയെ തുടർന്ന് കുറ്റ്യാടി പാലത്തിലുണ്ടായ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.