കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സ്കൂൾ സമയത്തിന്‍റെ പേരിൽ നാലു മണിക്കൂറിലധികം ടിപ്പർ വാഹനങ്ങളെ വഴിയിൽ പിടിച്ചിടുന്നതും വാഹനം തടഞ്ഞ് വൻ പിഴ ചുമത്തുന്നതും പിൻവലിക്കണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. പെർമിറ്റ് ഇല്ലാതെ മണ്ണെടുപ്പിക്കുന്ന ഉടമകളെ സംരക്ഷിക്കുന്നതിന് തൊഴിലാളികളെ ശിക്ഷിക്കുന്ന വിചിത്ര രീതി തടയണമെന്നും സംഘടന ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സി.പി. സുലൈമാൻ അധ്യക്ഷനായിരുന്നു. യൂനിയൻ ജനറൽ സെക്രട്ടറി പരാണ്ടി മനോജ്, ജോണി എടശ്ശേരി, എ. ജയരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.