വളം മിശ്രണ യൂനിറ്റുകളെ സംരക്ഷിക്കാൻ സർക്കാർ നടപടി വേണം- നിർമാതാക്കൾ

കാസർകോട്: കേരളത്തിലെ വളം മിശ്രണ യൂനിറ്റുകളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാറും കർഷക ക്ഷേമ വകുപ്പും നടപടി സ്വീകരിക്കണമെന്ന് ഫെർട്ടിലൈസർ മിക്സർ മാനുഫാക്ചറേഴ്സ് വെൽെഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി ചെറുകിട കർഷകർ ഏറെയുള്ള സംസ്ഥാനമാണ് കേരളം. ഇവർ ഏറെ ആശ്രയിക്കുന്നത് മിശ്രിത വളങ്ങളെയാണ്. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ വളം മിശ്രണ യൂനിറ്റുകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. എന്നാൽ, കേന്ദ്ര സർക്കാറി‍ൻെറ പുതിയ ഫെർട്ടിലൈസർ കരട് ബില്ലിൽ മിശ്രിത വളങ്ങൾക്ക് അംഗീകാരം നൽകുന്നില്ല. ഇതു കേരളത്തിലെ കൃഷിയെയും മിശ്രിത വളം യൂനിറ്റുകളെയും സാരമായി ബാധിക്കുന്നു. സ്വകാര്യ സഹകരണ മേഖലയിൽ 4000ത്തോളം വരുന്ന ചില്ലറ വ്യാപാരികളും ഓരോ ജില്ലയിലും 10ൽപരം വരുന്ന മൊത്ത വിതരണക്കാരും കൂടാതെ 70ഓളം വരുന്ന മിശ്രിത രാസവള നിർമാതാക്കളും ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിഭാഗങ്ങൾക്കെല്ലാം തിരിച്ചടിയാകുന്ന വിധമാണ് കരട് ബിൽ രൂപകൽപന ചെയ്തിരിക്കുന്നത്. കേരളത്തി‍ൻെറ സവിശേഷ സാഹചര്യമനുസരിച്ച് മിശ്രിത വളം നിർമാണത്തിന് അനുമതി നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.