കോപ്പിയടി പിടിച്ചു; വിദ്യാർഥിനി ജീവനൊടുക്കി

ബംഗളൂരു: പരീക്ഷക്കിടെ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട ഡിഗ്രി വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി. കോറമംഗല ജ്യോതി നിവാസ് കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർഥിനിയായ എസ്. ഭവ്യയാണ് (19) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഡൊംലൂർ പാലത്തിന് സമീപത്തെ പേയിങ് ഗെസ്റ്റ് (പി.ജി) കെട്ടിടത്തിന് മുകളിൽനിന്നാണ് ചാടിയത്. കോലാർ സ്വദേശിനിയാണ്. കോളജിൽനിന്ന് പുറത്താക്കിയ മനോവിഷമത്തിലാണ് കടുംകൈയെന്ന് മാതാപിതാക്കൾ ആരോപിച്ചു. വിദ്യാർഥിനിയെ പുറത്താക്കിയിട്ടില്ലെന്ന് കോളജ് അധികൃതർ അറിയിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സെമസ്റ്റർ പരീക്ഷിക്കിടെ കോപ്പിയടിച്ച ഭവ്യ പിടിയിലായത്. മാനേജ്മെന്‍റ് പരീക്ഷ എഴുതാൻ അനുവദിച്ചില്ല. വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരിയെ ഫോണിൽ വിളിച്ച് ഭവ്യ വിവരം പറഞ്ഞു. കോളജിൽനിന്ന് പുറത്താക്കിയെന്നും മരിക്കാൻ പോകുകയാണെന്നുമായിരുന്നു പറഞ്ഞത്. ഡൊംലൂർ പാലത്തിന് സമീപത്ത് ബസിറങ്ങിയശേഷം വൈകീട്ട് 4.30ഓടെ പി.ജി കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽനിന്ന് ചാടുകയായിരുന്നു. വെള്ളിയാഴ്ചത്തെ പരീക്ഷയാണ് തടഞ്ഞതെന്നും മറ്റു പരീക്ഷകൾ എഴുതാൻ അനുവദിച്ചിരുന്നുവെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT