കോഴിക്കോട്: കൂടുതൽ മദ്യഷാപ്പുകൾ തുടങ്ങാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു. മാർച്ച് രണ്ടിന് രാവിലെ 10.30 ന് എക്സൈസ് കമീഷണർ ഓഫിസിനു മുന്നിലാണ് ധർണ നടത്തുകയെന്ന് സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2016ൽ പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 859 ബാറുകളാണ് പ്രവർത്തിക്കുന്നത്. ഇനിയും 267 ബാറുകൾ കൂടി തുറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ നീക്കം ഉപേക്ഷിക്കുകയും ലഹരി വ്യാപനം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലഹരി നിർമാർജന സമിതി സ്വാഗതസംഘം ചെയർമാൻ കെ.പി. ഇമ്പിച്ചി മമ്മുഹാജി, അഷ്റഫ് കൊരങ്ങാട്, ടി.കെ. സീനത്ത്, കെ.പി. അസ്മ, കെ.സി. റുബീന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.