നന്മണ്ട: തളി മഹാക്ഷേത്രത്തിൽ ദ്രവ്യകലശം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ആറുദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടക്കുന്നത്. മൃത്യുഞ്ജയഹോമം, പ്രായശ്ചിത്ത ഹോമം, സുകൃതഹോമം, ശാന്തിഹോമം, തത്വകലശാഭിഷേകം, അധിവാസ ഹോമം, ബ്രഹ്മകലശാഭിഷേകം, ഭഗവതിസേവ തുടങ്ങിയ ചടങ്ങുകളാണ് പ്രധാനമായും നടന്നുവരുന്നത്. ഭക്തജനങ്ങൾ സംഭാവനചെയ്ത കരിങ്കല്ലുകൾ പതിച്ച തിരുമുറ്റത്തിന്റെ സമർപ്പണം ഫെബ്രുവരി 28ന് നടക്കും. മാർച്ച് ഒന്നിന് മഹാശിവരാത്രി ആഘോഷവും വിവിധ ചടങ്ങുകളോടെ നടത്തപ്പെടും. പടം : നന്മണ്ട തളി മഹാക്ഷേത്രത്തിലെ ദ്രവ്യകലശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.