മാനന്തവാടി: മാവോവാദികൾക്ക് വാഹന സൗകര്യം ചെയ്തുകൊടുത്ത ടാക്സി ജീപ്പ് ഡ്രൈവറുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെയാണ് എറണാകുളത്തുനിന്നുള്ള സംഘം തലപ്പുഴ കമ്പമല തേയില തോട്ടത്തിലെ പാടിയിലെത്തി പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്കുശേഷം ഡ്രൈവർ ഉപയോഗിച്ചിരുന്ന രണ്ടു മൊബൈൽ ഫോണുകളും ലഘുലേഖകളും കണ്ടെടുത്ത് കൊണ്ടുപോയതായാണ് സൂചന. അന്വേഷണ ഏജൻസി പിടികൂടിയ മാവോവാദി നേതാവ് വി.ജി. കൃഷ്ണമൂർത്തിയെ കണ്ണൂരിൽ എത്തിച്ച സംഭവത്തിൽ മുമ്പ് ഡ്രൈവറെ കണ്ണൂരിൽ രണ്ടു ദിവസം എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പ് ഇയാളെ എറണാകുളത്തെ എൻ.ഐ.എ ഓഫിസിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയാണ് വീട്ടിൽ റെയ്ഡ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.